2012 നവംബർ 13, ചൊവ്വാഴ്ച

എന്‍ മകന്‍

വെള്ളിനക്ഷത്രങ്ങള്‍ തിളങ്ങുന്ന നേരം
വെള്ളികിണ്ണത്തില്‍ തുംബപൂചോറൂമായി
ഞാനെന്‍ ഉണ്ണിയെ വിളിച്ചു
മാമമുണ്ണാന്‍ വിളിച്ചു.
ഓടിവന്നവന്‍ എന്ചാരെ
ഓമന കൈകള്‍ നീട്ടിയപ്പോള്‍
സ്നേഹമോടെ ഞാന്‍ വാരിപുണര്‍ന്നു
എന്‍ പൊന്നോമന പയ്തലിനെ
മാനത്തെ അമ്പിളി മാമനെകാട്ടി
മാമം കൊടുത്തു എന്‍മകന്
സന്തോഷമോടവന്‍ കെട്ടിപ്പിടിച്ച്
കവിളിലോരുമ്മ തന്നനേരം
ഞാനെന്നെ മറന്നു മാറോടണച്ചു
മുത്തങ്ങള്‍കൊണ്ട് പൊതിഞ്ഞവനെ
പാല്‍പല്ലുകള്‍ കാട്ടി പോട്ടിചിരിച്ചപ്പോള്‍
എന്നുള്ളം സ്നേഹത്താല്‍ വീര്‍പ്പുമുട്ടി
അമ്പിളിമാമനെ വേണമെന്ന്‍
എന്നോമനമകന്‍ കെഞ്ചിയപ്പോള്‍
എന്ത് ചൊല്ലണമെന്നറിയാതെ
എന്‍നെഞ്ചില്‍ നൊമ്പരം കൂട്കൂട്ടി
വാശിയോടവന്‍ ഇറങ്ങിയോടി
കാലുതട്ടി താഴെ വീണു
പോട്ടികരഞ്ഞവന്‍ എന്നെനോക്കി
ഓടിപോയ്‌ ഞാനെടുത്തവനെ
തോളില്‍ കിടത്തി കാലില്‍ തലോടി
സ്വാന്തനവാക്കുകള്‍ ഒതിയപ്പോള്‍
കണ്ണീര്‍നിറഞ്ഞൊരു മിഴികളുയര്‍ത്തി
ചന്ദ്രനെ നോക്കി ചിരിച്ചല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ