2012 നവംബർ 6, ചൊവ്വാഴ്ച

വിധി

എന്തിനാണീമണ്ണില്‍ ഒരു പാഴ് ജന്മം
എന്നും വേദനതന്‍ തീചൂളയില്‍ എരിയാനായി.
എന്‍ കൂട്ടുകാരെല്ലാം സ്കൂളില്‍ പോകുമ്പോള്‍
എന്‍ ജീവിതം ഈ മെക്കാനിക്ക്‌ ഷോപ്പില്‍
ഗ്രീസും, ഓയിലും, തുടച്ച് കടന്നു പോകുന്നു
ഇതാണോ മായ്ക്കാനാവാത്ത വിധിതന്‍ ക്രൂരത.
വികസിച്ച കണ്ണുകളില്‍ നൊമ്പരത്തിന്‍ നിഴലുകള്‍
വിതുമ്പുന്ന ചുണ്ടുകളില്‍ എന്തുകൊണ്ട് എന്ന ചോദ്യം
ആ അഴുക്കുപുരണ്ട കൈകളില്‍ ഇപ്പോഴേ തഴമ്പുകള്‍
പൂര്‍വ കര്‍മഫലമാണോ ഇതിനു കാരണം
എന്ന് നിശബ്ദതയോടെ കേഴുന്നു
ആ നിഷ്കളങ്കമാം മുഖം എന്‍ മുന്‍പില്‍.
അവിടെ ഞാന്‍ കണ്ടു സങ്കടത്തില്‍ സമുദ്രം അലതല്ലുന്നത്
ആ കണ്ണുകള്‍ കെഞ്ചി എന്നെ സഹായിക്കാമോ?
എന്ത് മറുപടി ഞാന്‍ നല്‍കും ഈ കൊച്ചു ബാലന്
എന്‍ മനസില്‍ പടിവാതില്‍ നിനക്കായി തുറന്നിടാമെന്നോ
എനിക്കെന്റെതാം വേദനകള്‍ ഏറെ ഉണ്ടെന്നോ
എന്‍ മകനെ നിനക്കായി പ്രാര്‍ത്ഥിക്കാം എന്നോ
ഒന്നും പറയാതെ ഞാന്‍ എന്‍റെ ലോകത്തേക്ക് മടങ്ങി
എനിക്കായ് ഞാന്‍ തീര്‍ത്ത ഏകാന്തതയിലേക്ക്‌
അപ്പോഴും ആ ബാലന്‍റെ രൂപം എന്‍ കണ്‍മുന്‍പില്‍ തെളിഞ്ഞു
കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റ്റ്റ് വീഴും മിഴികള്‍ തുടച്ച്
ആ കൈകള്‍ തന്‍ വസ്ത്രത്തില്‍ തേച്ചവന്‍
പിന്നെയും കഴുകി വെടിപ്പാക്കും കുബേരര്‍ തന്‍ കാറുകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ